ഞാൻ ജനിച്ചു.
എനിക്ക് പരിണാമമായി.
എന്നിൽ പക്വത വളർന്നു
കൂടെ ഭാവനയും.
ആദ്യം നല്ലതെന്നും ചീത്തയെന്നും
ഒരു വേർതിരിവായി.
നല്ലതെല്ലാം എടുത്ത് ഞാൻ
ദൈവത്തെ പടച്ചു.
കെട്ടതെടുത്ത് സാത്താനേയും.
എന്നിലെ സത്തയെ പാടെയുപേക്ഷിച്ചിട്ട്
എന്നെ അവരെ ഭരിക്കാനേൽപ്പിച്ചു.
കലാപങ്ങളും മരണങ്ങളും വിജയത്തിന്റെ തോതായ്ക്കണക്കാക്കി
വിലാപങ്ങളും കൊലവിളികളും അധികാങ്കങ്ങളായ്
ദൈവത്തിനായിരുന്നു മേൽക്കൈ
അവൻ സാത്താന്റെ ആയുധങ്ങളെടുത്ത്
കാഴ്ച്ചക്കാർക്ക് നേരേയെയ്തു
പാവം സാത്താൻ, അവനെന്നെയോ ദൈവത്തെയോ
തൊടാനായില്ല.
എല്ലാം സാത്താന്റെ ചെയ്തിയെന്നുറച്ച ഞാൻ
ദൈവത്തെ ആജ്ഞാസ്വരൂപമക്കി
അവൻ പറഞ്ഞു, ഞാൻ ചെയ്തു