Thursday, March 6, 2014

മുഗ്ദം

ജാലകപ്പടി ചാരി നില്ക്കുന്നു ഞാനിന്നു നിൻ പദമടിയൊന്നു ചിന്തിച്ചിതാ
നിൻ തൊടുകുങ്കുമം ചുണ്ടാൽ മുകരുവാൻ ഇമ്പമോടിന്നു ഞാൻ നിൽക്കുന്നിതാ

ഹിമകണം പുൽകുന്ന ചെരുചില്ല പോലേ നീ എന്നിൽ തളിരിട്ടുണരുന്നിതാ
നിൻ ചുടു നിശ്വാസം എന്നിലെ എന്നിൽ ശൃംഗാരമായി കുറുകുന്നിതാ

പ്രാണന്റെ രേണുക്കൾ നിന്നീലലിഞ്ഞലിഞ്ഞുന്മാദഭാവത്തെ വേൾക്കുന്നിതാ
പുഞ്ചിരിയാമൊരു പൂച്ചെണ്ടു നല്കി നീ നിരുപമഭാഗ്യമായ് കരേറുന്നിതാ 

No comments:

Post a Comment